നാരികൾക്ക് നിർഭയമായി നടക്കാവുന്ന നാടായി കേരളം : മുഖ്യമന്ത്രി വി.ഡി.സതീശൻ

നാരികൾക്ക് നിർഭയമായി  നടക്കാവുന്ന നാടായി കേരളം : മുഖ്യമന്ത്രി വി.ഡി.സതീശൻ
Aug 16, 2026 11:00 AM | By PointViews Editor

        സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റുക പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച ‘റീസർജ് – സെയ്ഫ് വിമൺ, സെയ്ഫ് കേരള – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ രാത്രികാല വനിതാ സംഗമം പാളയം കണ്ണിമോറ മാർക്കറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് തലസ്ഥാന നഗരിയിൽ സ്ത്രീകൾ ഒത്തുചേരുന്നത് സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ മാറ്റത്തിനും സാമൂഹിക സാമ്പത്തിക വികസനത്തിനും കൃത്യമായ പങ്കുവഹിക്കാൻ തങ്ങൾക്കുണ്ടെന്ന വലിയ പ്രഖ്യാപനമാണ് ഈ ഒത്തുചേരൽ.

ഒരു പുതുയുഗ കേരളം കെട്ടിപ്പടുക്കാൻ സ്ത്രീകളുടെ സംഭാവന നിസ്തുലമാണ്. അതിനായി സർക്കാരിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം. കേരളത്തിലെ എല്ലാ സ്ത്രീകളെയും സ്വയം പര്യാപ്തരാക്കുക എന്നതും ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ കണ്ടെത്തി വരുമാനം ഉണ്ടാക്കാൻ സാഹചര്യമൊരുക്കുക എന്നതുമാണ് പുതുയുഗ കേരളത്തിന്റെ സ്വപ്നമെന്നും, അതിന്റെ തുടക്കമായി ഈ സംഗമം മാറട്ടെയെന്നും മുഖ്യമന്ത്രി

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും അവകാശങ്ങളും യാഥാർത്ഥ്യമാക്കാനും അടുക്കളയിൽ നിന്ന് പൊതുയിടങ്ങളിലേക്ക് സ്ത്രീകളെ നയിക്കാനും നിരന്തരമായ പോരാട്ടങ്ങളാണ് നടന്നിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. എല്ലാ അവകാശങ്ങളിലും മുൻപന്തിയിലുള്ള കേരളത്തിലും സ്ത്രീകൾക്ക് രാത്രികൾ പലപ്പോഴും അന്യമാണ്. രാത്രികളും സ്ത്രീകൾക്ക് കൂടിയുള്ളതാണെന്ന പ്രഖ്യാപനമാണ് ഈ പരിപാടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.പാളയം കണ്ണിമോറ മാർക്കറ്റ് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെ ആഗസ്റ്റ് 14 രാത്രി 9.30 മുതൽ 15ന് പുലർച്ചെ ഒന്നു വരെയാണ് കൂട്ടായ്മ അരങ്ങേറിയത്. കൂട്ടായ്മയുടെ ഭാഗമായി തെരുവുനടത്തം, സാംസ്കാരിക പരിപാടികൾ, ലൈവ് ആർട്ട്, ബൈക്ക്-സൈക്കിൾ റാലികൾ, സ്‌കേറ്റിംഗ്, കളരിപ്പയറ്റ്, വനിതാ പോലീസിന്റെ സ്വയരക്ഷാ പരിശീലനം, സൂംബ സെഷൻ തുടങ്ങിയവയും സംഘടിപ്പിച്ചു.പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ എ തുളസി, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർ ഷേർളി, വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്ജ്, ഡയറക്ടർ വി വിഘ്നേശ്വരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Kerala is a land where women can walk without fear: Chief Minister V.D. Satheesan

Related Stories
പ്രകൃതിക്ഷോഭം : കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5

Aug 16, 2026 11:32 AM

പ്രകൃതിക്ഷോഭം : കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5

പ്രകൃതിക്ഷോഭം : കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ...

Read More >>
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ഇനിയെന്ത്? മന്ത്രി സംഘം ആറളം ഫാമിലെത്തി വിലയിരുത്തും.

Aug 14, 2026 10:35 AM

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ഇനിയെന്ത്? മന്ത്രി സംഘം ആറളം ഫാമിലെത്തി വിലയിരുത്തും.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ഇനിയെന്ത്? മന്ത്രി സംഘം ആറളം ഫാമിലെത്തി...

Read More >>
മനുഷ്യനും മൃഗവും ഏറ്റുമുട്ടുന്നത് നിയന്ത്രിക്കാൻ ഇനി ആദിവാസി വിദ്യ

Aug 14, 2026 06:09 AM

മനുഷ്യനും മൃഗവും ഏറ്റുമുട്ടുന്നത് നിയന്ത്രിക്കാൻ ഇനി ആദിവാസി വിദ്യ

മനുഷ്യനും മൃഗവും ഏറ്റുമുട്ടുന്നത് നിയന്ത്രിക്കാൻ ഇനി ആദിവാസി...

Read More >>
കണ്ണൂരിനെ കരുതാനും  കരുതൽ

Aug 13, 2026 06:55 PM

കണ്ണൂരിനെ കരുതാനും കരുതൽ

കണ്ണൂരിനെ...

Read More >>
കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകൾ ഇനി പ്രൊജക്ട് ബീക്കൺ ടൗണുകളാക്കും.

Aug 13, 2026 05:52 PM

കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകൾ ഇനി പ്രൊജക്ട് ബീക്കൺ ടൗണുകളാക്കും.

കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകൾ ഇനി പ്രൊജക്ട് ബീക്കൺ...

Read More >>
ഓരോരുത്തർ ഓരോരുത്തരെയായി തിരഞ്ഞ് കണ്ടെത്തി അവർ കൊന്നൊടുക്കുകയാണ്. ഇതുവരെ അങ്ങനെ കൊല്ലപ്പെട്ടവർ 2700 പേർ. ബാക്കി 3000 പേർക്കായി തിരച്ചിൽ തുടരുന്നു.

Aug 13, 2026 06:52 AM

ഓരോരുത്തർ ഓരോരുത്തരെയായി തിരഞ്ഞ് കണ്ടെത്തി അവർ കൊന്നൊടുക്കുകയാണ്. ഇതുവരെ അങ്ങനെ കൊല്ലപ്പെട്ടവർ 2700 പേർ. ബാക്കി 3000 പേർക്കായി തിരച്ചിൽ തുടരുന്നു.

ഓരോരുത്തർ ഓരോരുത്തരെയായി തിരഞ്ഞ് കണ്ടെത്തി അവർ കൊന്നൊടുക്കുകയാണ്. ഇതുവരെ അങ്ങനെ കൊല്ലപ്പെട്ടവർ 2700 പേർ. ബാക്കി 3000 പേർക്കായി തിരച്ചിൽ...

Read More >>
Top Stories